സ്പെയിനിന്റെ ലോകകപ്പ് ആഘോഷത്തിനിടെ വേദി വിടാൻ വിസമ്മതിച്ച് ട്രംപ്; വീഡിയോ വൈറൽ !  | | ACTPnews

News18


Last Updated:

കഴിഞ്ഞ വർഷം ന്യൂജേഴ്‌സിയിലെ ഇതേ വേദിയിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിലും സമാനമായ സംഭവം നടന്നിരുന്നു.

News18
News18

ന്യൂയോർക്കിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ സ്വപ്നങ്ങൾ തകർത്ത്, സ്പെയിൻ 1-0 ന്റെ അവിസ്മരണീയ വിജയം സ്വന്തമാക്കി. ഇതോടെ 16 വർഷത്തെ ഫിഫ ലോകകപ്പ് കിരീട വരൾച്ചയ്ക്കാണ് സ്പെയിൻ അന്ത്യം കുറിച്ചത്. എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് സ്പെയിനെ രണ്ടാം തവണയും ലോക ചാമ്പ്യന്മാരാക്കിയത്. 1962-ൽ ബ്രസീലിന് ശേഷം ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമെന്ന അർജന്റീനയുടെ സ്വപ്നമാണ് ഇതിലൂടെ തകർന്നത്. എന്നാൽ സ്പാനിഷ് താരങ്ങൾ തങ്ങളുടെ ചരിത്ര വിജയം ആഘോഷിക്കാൻ തുടങ്ങിയപ്പോൾ, ആ ആഘോഷങ്ങളിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി കൂടിയെത്തി; ലൈംലൈറ്റിൽ ഇടംപിടിക്കാൻ ആഗ്രഹിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആയിരുന്നു അത്.

തന്റെ മറൈൻ വൺ ഹെലികോപ്റ്ററിലാണ് യുഎസ് പ്രസിഡന്റ് ന്യൂയോർക്ക്-ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ എത്തിയത്. മാധ്യമങ്ങളുടെ നിരന്തരമായ ശ്രദ്ധാകേന്ദ്രമായി മത്സരം ആസ്വദിച്ച അദ്ദേഹം, കളി അവസാനിച്ചതിന് പിന്നാലെ മെഡലുകളും ഫിഫ ലോകകപ്പ് ട്രോഫിയും സമ്മാനിക്കാനായി പോഡിയത്തിൽ എത്തിയിരുന്നു.

വിജയികളായ സ്പെയിന്റെ ക്യാപ്റ്റൻ റോഡ്രിഗോ ഹെർണാണ്ടസ് കാസ്കന്റെയ്ക്ക് സ്വർണ്ണ ട്രോഫി കൈമാറിയതോടെ അദ്ദേഹത്തിന്റെ ചുമതല അവസാനിച്ചതാണ്. എന്നാൽ അവിടെനിന്ന് മാറിനിൽക്കാനും വിജയിച്ച ടീമിനെ ആഘോഷിക്കാൻ അനുവദിക്കാനും തയ്യാറാകാതെ ട്രംപ് വേദിയിൽ തന്നെ തുടരുകയായിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അദ്ദേഹത്തെ വേദിയിൽ നിന്ന് മാറ്റാൻ ശ്രമിച്ചതോടെ നിമിഷങ്ങൾ തികച്ചും അസ്വസ്ഥത നിറഞ്ഞതായി മാറി. എന്നാൽ സ്വന്തം മണ്ണിൽ കിട്ടുന്ന ശ്രദ്ധ പൂർണ്ണമായും ആസ്വദിച്ച ട്രംപ്, ഒടുവിലാണ് വേദിയിൽ നിന്ന് താഴെയിറങ്ങിയത്. കുറച്ചുകൂടി ജനശ്രദ്ധ നേടുക എന്നതായിരുന്നു യുഎസ് പ്രസിഡന്റിന്റെ ലക്ഷ്യം, അത് അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സ്പെയിന്റെ ചരിത്ര നേട്ടത്തെപ്പോലും നിഴലിലാക്കുന്ന രീതിയിലാണ് ഇപ്പോൾ ട്രംപിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ നിറയുന്നത്.

കഴിഞ്ഞ വർഷം ഇതേ ന്യൂജേഴ്‌സി വേദിയിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് കിരീടം നേടിയ ചെൽസി ടീം ട്രോഫി വാങ്ങി ആഘോഷിക്കുമ്പോഴും ട്രംപ് പോഡിയത്തിൽ തന്നെ തുടർന്നത് കളിക്കാരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

ആ ട്രോഫി ഓവൽ ഓഫീസിൽ സൂക്ഷിക്കാൻ തനിക്ക് അനുവാദം ലഭിച്ചതായി ട്രംപ് പിന്നീട് അവകാശപ്പെട്ടെങ്കിലും, അവിടെ പ്രദർശിപ്പിച്ചിരുന്നത് വെറുമൊരു റെപ്ലിക്ക (പ്രതിരൂപം) മാത്രമാണെന്ന് ഫിഫ പിന്നീട് വ്യക്തമാക്കിയിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *