എം.എസ്. ധോണിയോട് 10 ലക്ഷം രൂപ കെട്ടിവെക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതെന്തിന് ? Why did the Madras High Court order cricker MS Dhoni to Pay Rs 10 lakh | | ACTPnews

News18


Last Updated:

2013 ഐപിഎൽ സീസണിൽ ഒത്തുകളിയിലും വാതുവെപ്പിലും പങ്കുണ്ടെന്നാരോപിച്ചവർക്കെതിരെ ധോണി മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു

News18
News18

2013-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ, തെളിവായി സമർപ്പിച്ച കോംപാക്ട് ഡിസ്കുകളിലെ (CD) വിവരങ്ങൾ പകർത്തി എഴുതുന്നതിനും വിവർത്തനം ചെയ്യുന്നതിനുമായി 10 ലക്ഷം രൂപ കെട്ടിവെക്കാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണിയോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വാർത്താ ക്ലിപ്പുകളും ചർച്ചകളും ഉൾപ്പെടുന്ന ഹിന്ദി ഭാഷയിലുള്ള റെക്കോർഡിംഗുകൾ വിവർത്തനം ചെയ്യുക എന്നത് മൂന്നോ നാലോ മാസം നീണ്ടുനിൽക്കുന്ന കഠിനമായ പ്രവൃത്തിയാണെന്നും, ഇതിനായി പ്രത്യേക വിവർത്തകന്റെയും ടൈപ്പിസ്റ്റിന്റെയും സേവനം ആവശ്യമാണെന്നും ജസ്റ്റിസ് ആർ.എൻ. മഞ്ജുള നിരീക്ഷിച്ചു.

പരാതിക്കാരൻ എന്ന നിലയിൽ ഈ ചിലവ് വഹിക്കാൻ ധോണി ബാധ്യസ്ഥനാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. 12 വർഷം പഴക്കമുള്ള ഈ സിവിൽ കേസിന്റെ നടപടികൾ തുടരുന്നതിനായി 2026 മാർച്ച് 12-നകം തുക ചീഫ് ജസ്റ്റിസിന്റെ റിലീഫ് ഫണ്ടിൽ നിക്ഷേപിക്കണം. ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് പ്രകാരം, ഔദ്യോഗിക വിവർത്തകന്റെ സേവനം അനിവാര്യമായ സാഹചര്യത്തിൽ ജോലി പൂർത്തിയാക്കുന്നതിനുള്ള ചിലവ് നൽകാൻ വാദിക്ക് ബാധ്യതയുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

2013 ഐപിഎൽ സീസണിൽ ഒത്തുകളിയിലും വാതുവെപ്പിലും ധോണിക്ക് പങ്കുണ്ടെന്നാരോപിച്ച് പ്രസ്താവനകൾ നടത്തിയ രണ്ട് മാധ്യമ സ്ഥാപനങ്ങൾക്കും ഒരു പത്രപ്രവർത്തകനും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമെതിരെ 2014-ലാണ് ധോണി 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ ധോണി നിഷേധിച്ചിരുന്നു. വിവിധ ഇടക്കാല അപേക്ഷകളും അപ്പീലുകളും കാരണം കേസ് വർഷങ്ങളായി നീണ്ടുപോവുകയാണ്.

ധോണിയുടെ പ്രശസ്തിയും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ തെളിവുകൾ കോടതിക്ക് പുറത്തുവെച്ച് രേഖപ്പെടുത്തുന്നതിനായി കഴിഞ്ഞ വർഷം ഹൈക്കോടതി ഒരു അഡ്വക്കേറ്റ് കമ്മീഷണറെ നിയമിക്കുകയും വിചാരണ നടപടികൾ ആരംഭിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീൽ 2025 നവംബറിൽ കോടതി തള്ളിക്കളഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *