ഫൈനലിലെ തോൽ‌വിക്ക് പിന്നാലെ മൈതാനത്ത് ‘തല്ലുമാല’; സ്പെയിൻ താരത്തെ കൈയേറ്റം ചെയ്ത് അർജന്റീന താരം | | ACTPnews

(Picture Credit: AFP)


Last Updated:

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിരവധി വീഡിയോകളിൽ, അർജന്റീനയുടെ തോൽവിക്ക് പിന്നാലെയുള്ള നിരാശയിൽ പരെഡെസ് സ്പാനിഷ് താരം ഗാവിയുമായി തർക്കത്തിൽ ഏർപ്പെടുന്നതും തുടർന്ന് അദ്ദേഹത്തെ നിലത്തേക്ക് തള്ളിയിടുന്നതും കാണാം

(Picture Credit: AFP)
(Picture Credit: AFP)

ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് 2026 ഫൈനലിൽ അർജന്റീന സ്പെയിനിനോട് 0-1 ന്റെ ഹൃദയഭേദകമായ തോൽവി ഏറ്റുവാങ്ങിയിരുന്നു. എക്സ്ട്രാ ടൈമിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ വിജയഗോളാണ് ലാ റോഹയ്ക്ക് തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് കിരീടം സമ്മാനിച്ചത്.

മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിയതിന് പിന്നാലെ അർജന്റീന താരങ്ങൾക്കിടയിൽ വികാരങ്ങൾ അണപൊട്ടി ഒഴുകി. നിയന്ത്രണം നഷ്ടപ്പെട്ട മധ്യനിര താരം ലിയാൻഡ്രോ പരെഡെസ് സ്പാനിഷ് താരം ഗാവിയുമായി മൈതാനത്ത് ഏറ്റുമുട്ടി.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിരവധി വീഡിയോകളിൽ, തോൽവിയുടെ നിരാശയിൽ പരെഡെസ് ഗാവിയുമായി കോർക്കുന്നതും സ്പാനിഷ് മധ്യനിര താരത്തെ നിലത്തേക്ക് തള്ളിയിടുന്നതായും കാണാം. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.

റഫറി ഉടനടി ഇടപെടുകയും പരെഡെസിന് നേരെ ചുവപ്പ് കാർഡ് ഉയർത്തുകയും ചെയ്തു. ഇത് അർജന്റീനയുടെ ലോകകപ്പ് പോരാട്ടത്തിന് തികച്ചും നിരാശാജനകമായ ഒരു പര്യവസാനമായി മാറി.

ഫിഫ ലോകകപ്പ് 2026 ഫൈനലിൽ ചുവപ്പ് കാർഡ് കണ്ട് പുറത്താകുന്ന രണ്ടാമത്തെ അർജന്റീനിയൻ താരമാണ് പരെഡെസ്. നേരത്തെ, ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ (90+3) സ്പാനിഷ് ഡിഫെൻഡർ പോ ക്യൂബാർസിക്കെതിരെ വരുത്തിയ ഫൗളിന് മധ്യനിര താരം എൻസോ ഫെർണാണ്ടസ് രണ്ടാമത്തെ മഞ്ഞക്കാർഡും ഒപ്പം ചുവപ്പ് കാർഡും കണ്ട് കളം വിട്ടിരുന്നു.

എക്സ്ട്രാ ടൈം മുഴുവനായും 10പേരുമായാണ് അർജന്റീന കളിച്ചത്. ഒടുവിൽ തങ്ങളുടെ ഈ സംഖ്യാപരമായ മേധാവിത്വം മുതലെടുത്ത സ്പെയിൻ, 106-ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ നിർണായക ഗോൾ നേടി 1-0 ന്റെ വിജയം ഉറപ്പിച്ചു.

ഫിഫ ലോകകപ്പ് 2026 ടൂർണമെന്റിൽ അർജന്റീനയുടെ ആദ്യത്തെയും അവസാനത്തെയും തോൽവിയായിരുന്നു ഇത്. ഒപ്പം ലയണൽ മെസ്സിയുടെ സംഘത്തിന് തങ്ങളുടെ നാലാം ലോകകപ്പ് കിരീടം നേടാനുള്ള വലിയൊരു അവസരമാണ് ഇതിലൂടെ നഷ്ടമായത്. ഫൈനൽ വരെ തോൽവിയറിയാതെ കുതിച്ച അർജന്റീനയ്ക്ക്, എക്സ്ട്രാ ടൈമിൽ കാലിടറിയതോടെ അങ്ങേയറ്റം ഹൃദയഭേദകമായ രീതിയിൽ കളി അവസാനിപ്പിക്കേണ്ടി വന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *