‘ഹിറ്റ്‌മാൻ’കളം വിടില്ല;രോഹിത് ശർമ്മയുടെ വിരമിക്കൽ അഭ്യൂഹങ്ങൾക്ക് ബിസിസിഐയുടെ മറുപടി | | ACTPnews

News18


Last Updated:

വ്യാഴാഴ്ച ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിനിടയിലാണ് രോഹിതിന്റെ വിരമിക്കൽ സാധ്യതയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്

News18
News18

ഞായറാഴ്ച ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ഏകദിനം രോഹിത് ശർമ്മയുടെ അവസാന മത്സരമായിരിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ വ്യക്തമാക്കി. വ്യാഴാഴ്ച ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിനിടയിലാണ് രോഹിതിന്റെ വിരമിക്കൽ സാധ്യതയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. 39 കാരനായ രോഹിത് 2027 ലെ ലോകകപ്പിനുള്ള ടീമിൽ ഉണ്ടായിരിക്കില്ലെന്നും, ഓപ്പണിംഗിൽ ശുഭ്മൻ ഗില്ലിനൊപ്പമിറങ്ങാൻ പ്രായം കുറഞ്ഞ മറ്റ് ഓപ്ഷനുകളാണ് തങ്ങൾ തിരയുന്നതെന്നും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും അദ്ദേഹത്തെ അറിയിച്ചെന്ന തരത്തിലായിരുന്നു വാർത്തകൾ പുറത്തുവന്നത് .

2025-ൽ ടെസ്റ്റ് ഫോർമാറ്റിൽ ചെയ്തതുപോലെ രോഹിത് ഏകദിനത്തിലും കളി അവസാനിപ്പിക്കുമെന്നായിരുന്നു ഇതിനുപിന്നാലെ ഉയർന്നുവന്ന ഊഹാപോഹങ്ങൾ. എന്നാൽ, വിരമിക്കാൻ രോഹിതിന് താല്പര്യമില്ലെന്നും മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം ബിസിസിഐ ഭാരവാഹികളെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ച് മാധ്യമങ്ങളിൽ ഒട്ടേറെ ഊഹാപോഹങ്ങൾ നടക്കുന്നുണ്ടെന്ന് സൈകിയ പിടിഐയോട് പറഞ്ഞു. ഞായറാഴ്ച ലോർഡ്സിൽ രോഹിത് തന്റെ അവസാന മത്സരം കളിക്കുമെന്ന തരത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രോഹിത് ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരം അംഗമാണെന്നും ടീമിൽ ഉള്ളിടത്തോളം കാലം അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിക്കുന്നത് തുടരുമെന്നും സൈകിയ പറഞ്ഞു. ചുരുക്കത്തിൽ, ലോർഡ്സ് ഏകദിനം അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കില്ല.

പരിക്കുകൾ കാരണം താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ രോഹിതിന്റെ 2026-ലെ പ്രകടനം മോശമായിരുന്നു. കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് ഒരു അർദ്ധ സെഞ്ചുറി മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. എങ്കിലും, ഇതിന് തൊട്ടുമുമ്പുള്ള മൂന്ന് വർഷങ്ങളിൽ ഈ ഫോർമാറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായിരുന്നു അദ്ദേഹം. 2024 ലെ ട്വൻറി20 ലോകകപ്പ് കിരീടത്തിലേക്കും 2025 ലെ ചാമ്പ്യൻസ് ട്രോഫിയിലേക്കും ടീമിനെ നയിച്ചതിന് പുറമേ, 2027 ലെ ലോകകപ്പിൽ കളിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം തന്റെ ഫിറ്റ്നസ് മികച്ച രീതിയിൽ നിലനിർത്താനും ശ്രമിച്ചിരുന്നു.

സെലക്ടർമാർ, മുഖ്യപരിശീലകൻ, ക്രിക്കറ്റ് ബോർഡ് എന്നിവരുടെ ചുമതലകളിൽ വ്യത്യാസമുണ്ടെങ്കിലും ഇത്തരം നിർണായക കാര്യങ്ങളിൽ അന്തിമ തീരുമാനം ബിസിസിഐയുടേതായിരിക്കും എന്നത് ശ്രദ്ധേയമാണ്. സെലക്ടർമാർക്ക് രോഹിതിനെ മാറ്റണമെന്നുണ്ടെങ്കിൽ പോലും, അത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിക്കായി എടുക്കുന്ന ശരിയായ തീരുമാനമാണെന്ന് ബോർഡിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പോലെ കാര്യങ്ങൾ തീരുമാനമായിട്ടില്ലെന്നാണ് സൈകിയയുടെ പ്രസ്താവന വ്യക്തമാക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *