30 പന്തിൽ സെഞ്ച്വറി ! ഇന്ത്യൻ ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുമായി അഭിഷേക് ശർമ  | | ACTPnews

News18


Last Updated:

2017-ൽ ഇൻഡോറിൽ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തുകളിൽ സെഞ്ച്വറി നേടിയ രോഹിത് ശർമ്മയുടെ റെക്കോർഡാണ് അഭിഷേക് തകർത്തത്.

News18
News18

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി സ്വന്തമാക്കി പുതിയ റെക്കോർഡ് കുറിച്ച് അഭിഷേക് ശർമ്മ . വെറും 30 പന്തുകളിൽ നിന്നാണ് താരം മൂന്നക്കം തികച്ചത്. 2017-ൽ ഇൻഡോറിൽ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തുകളിൽ സെഞ്ച്വറി നേടിയ രോഹിത് ശർമ്മയുടെ റെക്കോർഡാണ് അഭിഷേക് തകർത്തത്.

തുടക്കത്തിൽ കരുതലോടെ കളിച്ച താരം ഫസൽഹഖ് ഫാറൂഖിയുടെ പന്തിൽ എക്സ്ട്രാ കവറിലൂടെ ബൗണ്ടറി നേടിയാണ് അക്കൗണ്ട് തുറന്നത്. പിന്നീട് താളം കണ്ടെത്തിയ ഇടംകൈയ്യൻ ബാറ്റർ അതിവേഗം ബാറ്റിംഗ് ശൈലി മാറ്റുകയായിരുന്നു. രണ്ടാമത്തെ ഓവറിൽ അസ്മത്തുള്ള ഒമർസായിയെ ലക്ഷ്യമിട്ട താരം, ലെഗ് സൈഡ് ഡെലിവറി ഡീപ് സ്ക്വയർ ലെഗിന് മുകളിലൂടെ സിക്സർ പറത്തുകയും, ക്രീസിറങ്ങി വന്ന് സ്വീപ്പർ കവറിന് മുകളിലൂടെ മറ്റൊരു സിക്സർ കൂടി നേടുകയും ചെയ്തു.

തുടർന്ന് ഫാറൂഖിയുടെ പന്തുകളെ കടന്നാക്രമിച്ച അഭിഷേക് ഷോർട്ട് പിച്ച് പന്തുകളെ കൃത്യമായി മുതലെടുത്തു. ഫൈൻ ലെഗിന് മുകളിലൂടെയും നേരെ ഗ്രൗണ്ടിന് മുകളിലൂടെയും താരം പന്ത് ഗാലറിയിലെത്തിച്ചു. അഞ്ചാം ഓവറിൽ മുഹമ്മദ് നബിക്കെതിരെ രണ്ട് സിക്സറും ഒരു ഫോറും നേടിയ താരം വെറും 14 പന്തുകളിൽ തന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കി. അഫ്ഗാനിസ്ഥാന്റെ പ്രമുഖ ബൗളർമാരായ റാഷിദ് ഖാനെയും മുജീബ് ഉർ റഹ്മാനെയും താരം വെറുതെവിട്ടില്ല. എട്ടാം ഓവറിൽ റാഷിദിനെതിരെ തുടർച്ചയായ ബൗണ്ടറികളും ഒമ്പതാം ഓവറിൽ മുജീബിനെതിരെ രണ്ട് സിക്സറുകളും അഭിഷേക് നേടി. ഒമ്പതാം ഓവറിൽ അബ്ദുല്ല അഹമ്മദ്സായിയെ ഭീമാകാരമായ സിക്സറിപ്പറത്തി 99 റൺസിൽ എത്തിയ താരം, ഒരു സിംഗിൾ എടുത്താണ് ചരിത്രപരമായ സെഞ്ച്വറി തികച്ചത്.

എന്നാൽ സെഞ്ച്വറിക്ക് പിന്നാലെ റാഷിദ് ഖാന്റെ പന്തിൽ വിക്കറ്റ് കീപ്പർ റഹ്മാനുള്ള ഗുർബാസ് ക്യാച്ച് ചെയ്ത് പുറത്തായതോടെ അഭിഷേക് ശർമ്മയുടെ തകർപ്പൻ ഇന്നിങ്സ് 108 റൺസിൽ അവസാനിച്ചു. ഡിആർഎസിലൂടെ പന്ത് ബാറ്റിൽ ഉരസിയെന്ന് സ്ഥിരീകരിച്ച ശേഷമാണ് അമ്പയർ ഔട്ട് വിധിച്ചത്.



Source link

Leave a Reply

Your email address will not be published. Required fields are marked *