Last Updated:
ഫിഫയുടെ സ്വകാര്യ നിക്ഷേപ പദ്ധതിക്കെതിരെ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് യുവേഫവ്യക്തമാക്കിയതിന് പിന്നാലെയാണ് ഫിഫയുടെ പ്രതികരണം
സ്വകാര്യ നിക്ഷേപ പദ്ധതിക്കെതിരെയുള്ള വിമർശനങ്ങൾ ശക്തമാകുന്നതിനിടയിൽ, ഫുട്ബോൾ പങ്കാളികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള “തുറന്നതും ജനാധിപത്യപരവുമായ” ചർച്ചകൾ തുടരുമെന്ന് ഫിഫ വെള്ളിയാഴ്ച വ്യക്തമാക്കി. തെറ്റായ മാധ്യമ വാർത്തകളാണ് തങ്ങളുടെ ചർച്ചാ നടപടികൾക്ക് തടസ്സമായതെന്നും ഫിഫ അവകാശപ്പെട്ടു. ഫിഫയുടെ പ്രധാന ടൂർണമെന്റുകൾ നിരീക്ഷിക്കുന്നതിനായി ഒരു വാണിജ്യ അനുബന്ധ സ്ഥാപനം രൂപീകരിക്കാനും അതിൽ സ്വകാര്യ നിക്ഷേപകർക്ക് ഓഹരി പങ്കാളിത്തം നൽകാനുമുള്ള പദ്ധതിക്കെതിരെ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ (UEFA) വ്യക്തമാക്കിയതിന് പിന്നാലെയാണ് ഫിഫയുടെ പ്രതികരണം .
തങ്ങളുടെ എല്ലാ അംഗരാജ്യങ്ങൾക്കും ഈ നിർദ്ദേശം പരിശോധിക്കാനും വിലയിരുത്താനുമുള്ള അവസരം നൽകുമെന്ന് ഫിഫ പ്രസ്താവനയിൽ പറഞ്ഞു. “ആരും ഫുട്ബോൾ വിൽക്കുന്നില്ല,” എന്ന് വ്യക്തമാക്കിയ ഫിഫ, ഇത്തരമൊരു കാര്യം ഫിഫ ഒരിക്കലും അംഗീകരിക്കില്ലെന്നും കൂട്ടിച്ചേർത്തു. യുവേഫയും വടക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും ഫുട്ബോൾ ഭരണസമിതിയായ കോൺകാഫും (CONCACAF) ഉന്നയിച്ച ആശങ്കകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഫിഫ അറിയിച്ചു.
പരസ്യമായി ഉയർത്തിയ അഭിപ്രായങ്ങളെയും ആശങ്കകളെയും തങ്ങൾ ബഹുമാനിക്കുന്നുവെന്നും തുറന്നതും ജനാധിപത്യപരവുമായ കൂടിയാലോചനകളോടുള്ള പ്രതിബദ്ധത ആവർത്തിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. തെറ്റായ മാധ്യമ റിപ്പോർട്ടുകൾ കാരണമാണ് തങ്ങളുടെ കൂടിയാലോചനകൾ തടസ്സപ്പെട്ടതെന്നും, എല്ലാ അംഗരാജ്യങ്ങൾക്കും വസ്തുതകളുടെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യാനുള്ള അവസരം ഉറപ്പാക്കാൻ ഈ പ്രക്രിയ തുടരുമെന്നും ഫിഫ വ്യക്തമാക്കി.
നിർദിഷ്ട ഫിഫ ഫോർവേഡ് എന്റർപ്രൈസ് (FFE) പദ്ധതിയിലൂടെ 20 ബില്യൺ ഡോളർ കമ്പനി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 4.2 ബില്യൺ ഡോളർ വരെ സമാഹരിക്കാൻ കഴിയുമെന്നാണ് ഫിഫയുടെ കണക്കുകൂട്ടൽ. എതിർപ്പ് പ്രകടിപ്പിക്കാനും കൂടുതൽ വ്യക്തത തേടാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്, എന്നാൽ ലോകമെമ്പാടുമുള്ള 211 അംഗരാജ്യങ്ങളെയും തങ്ങൾ മാത്രമാണ് പ്രതിനിധീകരിക്കുന്നതെന്ന് ഒരു സംഘടനയ്ക്കും അവകാശപ്പെടാൻ കഴിയില്ലെന്ന് ഫിഫ ഓർമ്മിപ്പിച്ചു. ഓരോ അംഗരാജ്യത്തിനും ഈ നിർദ്ദേശം അവലോകനം ചെയ്യാനും സ്വന്തം ഭാവി രൂപപ്പെടുത്തുന്നതിൽ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാകാനും അവസരം നൽകണം. ഇവയാണ് ഫിഫയുടെ ജനാധിപത്യ തത്വങ്ങളെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
New Delhi,New Delhi,Delhi














