പിഎച്ച്ഡി ഗവേഷക, മൂന്ന് വയസുകാരന്റെ അമ്മ: കോമൺവെൽത്ത് ഗെയിംസ് വെങ്കല മെഡൽ ജേതാവ് സീമ കാലീരാംനയുടേത് അത്ഭുതകരമായ നേട്ടം | | ACTPnews

(Reuters Photo)


Last Updated:

കോമൺവെൽത്ത് ഗെയിംസ് 2026ൽ വെങ്കല മെഡൽ നേടിയതോടെ ഭിവാനി സ്വദേശിയായ ഈ 27കാരിയുടെ പ്രചോദനാത്മകമായ യാത്രയിൽ മറ്റൊരു അധ്യായം കൂടി കുറിക്കപ്പെട്ടിരിക്കുകയാണ്

(Reuters Photo)
(Reuters Photo)

പ്രതിബന്ധങ്ങളെ അതിജീവിച്ച് തിരിച്ചുവരവ് നടത്തിയ ഇന്ത്യയുടെ സീമ കാലീരാംന, 2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കല മെഡൽ സ്വന്തമാക്കി. നിശ്ചയദാർഢ്യം കൊണ്ടുമാത്രം കെട്ടിപ്പടുത്ത തന്റെ കായിക ജീവിതത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി കൂട്ടിച്ചേർക്കുകയായിരുന്നു സീമ. ഹരിയാന സ്വദേശിയായ സീമ, കടുത്ത പോരാട്ടത്തിനൊടുവിൽ 58.65 മീറ്റർ ദൂരം എറിഞ്ഞാണ് പോഡിയത്തിൽ ഇടംപിടിച്ചത്.

അവസാന ശ്രമങ്ങളിൽ തുടർച്ചയായി മൂന്ന് ഫൗളുകൾ വരുത്തിയെങ്കിലും, മൂന്നാം റൗണ്ടിൽ കുറിച്ച ദൂരം വെങ്കല മെഡൽ ഉറപ്പാക്കാൻ സീമയ്ക്ക് മതിയാകുമായിരുന്നു. വ്യക്തിപരവും ഔദ്യോഗികവുമായ നിരവധി വെല്ലുവിളികളെ അതിജീവിച്ച് കായികലോകത്തേക്ക് അതിശക്തമായി തിരിച്ചെത്തിയ 27-കാരിയായ ഈ ഭിവാനിക്കാരിയുടെ കരിയറിലെ ഏറ്റവും പുതിയ നേട്ടമാണിത്.

അമ്മയായതിനും അതിനു പിന്നാലെ മൂന്ന് വർഷത്തോളം കളിക്കളത്തിൽ നിന്ന് മാറ്റിനിർത്തിയ ഗുരുതരമായ കാൽമുട്ട് പരിക്കിനും ശേഷം, കഠിനമായ ‌ ഘട്ടങ്ങളിലൂടെ കടന്നുപോയാണ് സീമ ഇന്ത്യയിലെ മുൻനിര ഡിസ്കസ് ത്രോ താരങ്ങളിൽ ഒരാളായി വീണ്ടും ഉയർന്നുവന്നത്.

കൂടാതെ, അന്താരാഷ്ട്ര മത്സരങ്ങളിലെ തിരക്കുകൾക്കിടയിലും ഫിസിക്കൽ എജ്യുക്കേഷനിൽ പിഎച്ച്ഡി ബിരുദത്തിനായുള്ള പഠനവും സീമ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

2025-ലെ നാഷണൽ ഗെയിംസിൽ സ്വർണം നേടിയ സീമ, തുടർന്ന് നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തെത്തി മെഡൽ നേട്ടത്തിന് തൊട്ടടുത്തെത്തിയിരുന്നു. എന്നാൽ പിന്നീട് സൗത്ത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ താരം സ്വർണ്ണം കരസ്ഥമാക്കി.

2026-ൽ 59.73 മീറ്റർ ദൂരം എറിഞ്ഞ് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സീമ, ഇന്ത്യയിലെ മികച്ച ഡിസ്കസ് ത്രോ താരമെന്ന സ്ഥാനം ഉറപ്പിക്കുകയും ഏഷ്യൻ ഗെയിംസിലേക്കും 2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലേക്കും യോഗ്യത നേടുകയും ചെയ്തു.

കോമൺവെൽത്ത് ഗെയിംസിൽ, ആദ്യ ശ്രമം ഫൗളായെങ്കിലും രണ്ടാം ശ്രമത്തിൽ 57.32 മീറ്ററും മൂന്നാം ശ്രമത്തിൽ അത് 58.65 മീറ്ററുമായി മെച്ചപ്പെടുത്താൻ സീമയ്ക്ക് സാധിച്ചു. ബാക്കിയുള്ള മൂന്ന് ശ്രമങ്ങളും ഫൗളായെങ്കിലും, ജമൈക്കയുടെ സമന്ത ഹാളും (61.66 മീറ്റർ), കാനഡയുടെ ജൂലിയ ടങ്ക്‌സും (60.67 മീറ്റർ) യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മത്സരത്തിൽ മൂന്നാം സ്ഥാനം നിലനിർത്തി വെങ്കലം ഉറപ്പിക്കാൻ ഈ ദൂരം സഹായിച്ചു.

കോമൺവെൽത്ത് ഗെയിംസ് സൈക്കിളിൽ 3.47 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം സീമയ്ക്ക് ലഭിച്ചിരുന്നു. ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, സൗത്ത് ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ആവശ്യമായ പിന്തുണ താരത്തിന് ലഭിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/

പിഎച്ച്ഡി ഗവേഷക, മൂന്ന് വയസുകാരന്റെ അമ്മ: കോമൺവെൽത്ത് ഗെയിംസ് വെങ്കല മെഡൽ ജേതാവ് സീമ കാലീരാംനയുടേത് അത്ഭുതകരമായ നേട്ടം



Source link

Leave a Reply

Your email address will not be published. Required fields are marked *